ജെ. ലളിതാംബിക

Kutty Club: കളിക്കാനല്ല; കളി കാണാനാണ് ഇന്നത്തെ കുട്ടികള്‍ക്കിഷ്ടം: ജെ.  ലളിതാംബിക ഐഎഎസ്

ജെ. ലളിതാംബിക (1942-

ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഏക മലയാളി സാഹിത്യകാരിയാണ് ജെ. ലളിതാംബിക. 2011-ൽ 'കളിയും കാര്യവും' എന്ന കൃതിക്കായിരുന്നു ഹാസ്യ സാഹിത്യത്തിനുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം. 1942-ൽ തിരുവനന്തപുരത്തായിരുന്നു ലളിതാംബികയുടെ ജനനം.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദര ബിരുദം നേടി. തിരുവനന്തപുരത്തെ എൻ എസ് എസ് വനിതാ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്നു. ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ബി.എ. പാസായി. മലയാളരാജ്യം വാരികയിൽ കഥകൾ എഴുതിയിരുന്നു. ‘ വനിത’ മാസികയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ മുള്ളും മലരും എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ‘ഗൃഹലക്ഷ്മി’യിലും തുടർച്ചയായി ലേഖനങ്ങൾ എഴുതിയിരുന്നു.മനോരാജ്യം വാരികയിലെ വനിതാരംഗം എന്ന കോളം കൈകാര്യം ചെയ്തു. സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്നങ്ങളെക്കുറിച്ചായിരുന്നു ഈ കോളം. സമകാലിക മലയാളം വാരികയിൽ ‘ ഓർമ്മത്താളുകൾ‘ എന്ന പേരിൽ ലേഖനങ്ങൾ എഴുതി.

റബ്ബർ ബോർഡ് അദ്ധ്യക്ഷ, ഇന്റർനാഷണൽ റബ്ബർ അസോസിയേഷൻ സെക്രട്ടറി ജനറൽ എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരളത്തിൻറെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു.

കൃതികൾ 

നർമ്മസല്ലാപം
മുള്ളും മലരും
കളിയും കാര്യവും