ഇനിമുതൽ കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് നൽകാൻ തീരുമാനമായി 

ഇനിമുതൽ കന്യാസ്ത്രീകൾക്കും റേഷൻ കാർഡ് നൽകാൻ തീരുമാനമായി 

കന്യാസ്‌ത്രീ മഠങ്ങളിലെയും  സർക്കാർ സഹായം ലഭിക്കാത്ത ചാരിറ്റബിൾ സ്ഥാപനങ്ങളിലെയും അന്തേവാസികൾക്ക്‌ റേഷൻ കാർഡ്‌ നൽകാൻ തീരുമാനമായി.വിവിധ മതവിഭാഗങ്ങളിൽപ്പെട്ട സന്ന്യാസിമാരും കന്യാസ്ത്രീകളും ഉൾപ്പെടെയുള്ള അന്തേവാസികൾക്ക് റേഷൻവിഹിതത്തിന് അർഹതയുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയെന്ന് കാർഡ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ പറയുന്നു. സർക്കാർ സഹായമില്ലാത്തതും ക്ഷേമപദ്ധതികളിൽ ഉൾപ്പെടാത്തതുമായ സ്ഥാപനങ്ങളിൽക്കഴിയുന്നവർക്കു റേഷൻകാർഡ് നൽകാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചത്.

വളരെ കാലമായുള്ള ഞങ്ങളുടെ ആവശ്യമാണ്‌ പിണറായി   സർക്കാർ സാധിച്ച്‌ തന്നത്‌. വർഷങ്ങളായി ഞങ്ങൾ അനുഭവിച്ച നീതി നിഷേധത്തിനുള്ള പരിഹാരമാണിത്‌. 62 വർഷമായി  താനുൾപ്പെടെയുള്ള സന്യസ്‌തർക്ക്‌ നിഷേധിക്കപ്പെട്ട റേഷൻ കാർഡ്‌ ലഭിച്ചതിലുള്ള സന്തോഷം  റിപ്പൺ  സിസ്‌റ്റേഴ്‌സ്‌ ഓഫ്‌ റിഡംഷനിലെ  സിസ്‌റ്റർ തെയ്യാമ്മയുടെ വാക്കുകളിൽ നിറഞ്ഞു. ഒപ്പം സർക്കാർ കരുതലിനുള്ള നന്ദിയും കടപ്പാടും സിസ്റ്റർ മറച്ചില്ല.  -സിസ്‌റ്റർ തെയ്യാമ്മയുടെ വാക്കുകൾ.

സി കെ  ശശീന്ദ്രൻ എംഎൽഎ വഴിയാണ്  ജില്ലയിലെ കന്യാസ്ത്രീകൾ മുഖ്യമന്ത്രിയെ സമീപിച്ചത്. അന്ന്‌ വേദിയിലിരുന്ന ‌നേഹ സദനിലെ സിസ്‌റ്റർ അനീറ്റ,  റേഷൻ   കാർഡില്ലാത്തതിനാൽ തങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ സംബന്ധിച്ച്‌  സംസാരിക്കുകയും ചെയ്‌തു.  ചർച്ചകൾക്ക്‌ മറുപടി പറഞ്ഞ മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കുമെന്ന്‌ ഉറപ്പ്‌ നൽകിയിരുന്നു.  മറ്റെല്ലാ   ഉറപ്പും പോലെ ആ ഉറപ്പുംദിവസങ്ങൾക്കകം   പാലിക്കപ്പെട്ടു. കന്യസ്‌ത്രീ മഠങ്ങൾക്കും   ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ബ്രൗൺ നിറത്തിൽ റേഷൻ കാർഡ്‌‌ സർക്കാർ അനുവദിച്ചു. രണ്ട്‌ കിലോ അരിയും ഒരു കിലോ ഗോതമ്പും   മറ്റെവിടെയും  റേഷൻ കാർഡിൽ പേരില്ലാത്ത മുഴുവൻ അന്തേവാസികൾക്കും ഇപ്പോൾ ലഭിക്കുന്നുണ്ട്‌.നേരത്തെ സന്യസ്തർക്ക് പെർമിറ്റ് അനുസരിച്ച് ഭക്ഷ്യധാന്യം നൽകിയിരുന്നു. എന്നാൽ ഭക്ഷ്യഭദ്രതാ നിയമം വന്നതോടെ റേഷൻ കാർഡ് നിർബന്ധമായി. വീട്ടുവിലാസം നിർബന്ധമായതിനാലാണ് റേഷൻ കാർഡ് ലഭിക്കാൻ തടസ്സം നേരിട്ടത്. ഇക്കാര്യമാണ് വയനാട്ടിലെ കന്യാസ്ത്രീ സമൂഹം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

കന്യാസ്‌ത്രീ മഠങ്ങളിലെയും  സർക്കാർ സഹായം ലഭിക്കാത്ത ചാരിറ്റബിൾ സ്ഥാപനങ്ങ ളിലെയും അന്തേവാസികൾക്ക്‌ റേഷൻ കാർഡ്‌ നൽകാനുള്ള ചരിത്ര തീരുമാനമാണ്‌  ഈ വിഭാഗങ്ങൾക്ക്‌ നഷ്‌ടമായ നീതി ലഭിക്കാൻ സഹായകരമായത്‌. വീട്ട്‌ നമ്പർ ഇല്ലാത്തതാണ്‌ ‌ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക്‌ റേഷൻ കാർഡ്‌ നൽകാൻ തടസമായത്‌.  2020  ഡിസംബർ 27ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേരളപര്യടനത്തിന്റെ ഭാഗമായി ജില്ലയിലെത്തിയ മുഖ്യമന്ത്രിക്ക്  ‌ കന്യാസ്‌ത്രീകൾ ഈ  ആവശ്യമുന്നയിച്ച്‌ നിവേദനം നൽകി.പ്രശ്‌നം പരിഹരിക്കാൻ താമസിക്കുന്ന ആശ്രമമോ മഠമോ മേൽവിലാസമായി പരിഗണിച്ച് പ്രത്യേക റേഷൻ കാർഡ് നൽകാനാണ് സർക്കാർ തീരുമാനം.    സ്ഥലം മാറ്റമുണ്ടായാലും കാർഡ് പുതുക്കേണ്ടതില്ല.

വൃദ്ധസദനങ്ങൾ, കന്യാസ്ത്രീമഠങ്ങൾ, അഗതിമന്ദിരങ്ങൾ, ആശ്രമങ്ങൾ, ക്ഷേമാശുപത്രികൾ, ക്ഷേമസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്നവർക്കാണു കാർഡ് അനുവദിക്കുക. ആധാർ അടിസ്ഥാനമാക്കിയായിരിക്കും കാർഡ് നൽകുന്നത്.ഇതോടെ കേരളത്തിൽ അഞ്ചാമതൊരുവിഭാഗം റേഷൻകാർഡുകൂടി നിലവിൽ വരും. എ.എ.വൈ (മഞ്ഞ), എ.എ.വൈ (മഞ്ഞ), മുൻഗണന വിഭാഗം(പിങ്ക്), പൊതുവിഭാഗം സബ്‌സിഡി(നീല), പൊതുവിഭാഗം നോൺ സബ്‌സിഡി(വെള്ള) എന്നീ കാർഡുകളാണ് ഇപ്പോഴുള്ളത്.